വംശീയ അധിക്ഷേപങ്ങളും വധഭീഷണിയും നിറഞ്ഞ 100-ലധികം കത്തുകൾ; വിമർശനവുമായി ലിഡിയ തോർപ്പ്
ഓസ്ട്രേലിയൻ രാഷ്ട്രീയ നേതാക്കൾക്കും, മുസ്ലിം സ്ഥാപനങ്ങൾക്കും, ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ കഴിഞ്ഞ ഒരു ദശകമായി തുടരുന്ന വംശീയ ഭീഷണിക്കത്തുകളിൽ ഒടുവിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. പുതിയ Lidia Thorpe racist threat letters AFP അന്വേഷണം സ്വാഗതം ചെയ്യുന്നതിനൊപ്പം, കത്തുകളിലെ വംശീയവും ഇസ്ലാമോഫോബിക്തുമായ ഉള്ളടക്കങ്ങളെക്കുറിച്ച് പൊലീസ് തുറന്ന് പറയാത്തതിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സ്വതന്ത്ര സെനറ്ററായ ലിഡിയ തോർപ്പ്. എന്താണ് വർഷങ്ങളായി തുടരുന്ന ഈ ഭീഷണികൾക്ക് പിന്നിൽ?
100-ലധികം ഭീഷണിക്കത്തുകൾ; ഒടുവിൽ അന്വേഷണം
2015 മുതൽ 2026 വരെയുള്ള കാലയളവിൽ നൂറിലധികം ഭീഷണിക്കത്തുകളാണ് ജനപ്രതിനിധികൾക്കും വിവിധ മതസ്ഥാപനങ്ങൾക്കും ലഭിച്ചത്. ഈ സംഭവത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും (AFP) ന്യൂ സൗത്ത് വെയ്ൽസ് (NSW) പൊലീസും സംയുക്തമായാണ് വിവരങ്ങൾ ശേഖരിക്കുന്നത്. തനിക്കും ഇത്തരം കത്തുകൾ ലഭിച്ചിരുന്നതായി സ്വതന്ത്ര വിക്ടോറിയൻ സെനറ്ററായ ലിഡിയ തോർപ്പ് (Lidia Thorpe) വ്യക്തമാക്കി. വധഭീഷണികൾ, നാസി ചിഹ്നങ്ങൾ, അബൊറിജിനൽ വിരുദ്ധ പരാമർശങ്ങൾ എന്നിവയാണ് തനിക്ക് ലഭിച്ച കത്തുകളിലുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. മറ്റുള്ളവർക്ക് ലഭിച്ച കത്തുകളിൽ വ്യക്തമായ മുസ്ലിം വിരുദ്ധ ഭീഷണികളും വംശീയ അധിക്ഷേപങ്ങളുമാണ് ഉണ്ടായിരുന്നത്.
പൊലീസിനെതിരെ വിമർശനവുമായി സെനറ്റർ ലിഡിയ തോർപ്പ്
കത്തുകളിലെ യഥാർത്ഥ വസ്തുതകൾ പൊലീസ് മറച്ചുവെക്കുകയാണെന്ന് അവർ ആരോപിച്ചു. അബൊറിജിനൽ, മുസ്ലീങ്ങൾ, കുടിയേറ്റക്കാർ എന്നിവർ വേട്ടയാടപ്പെടുമ്പോൾ, അതിനെ വംശീയത, ഇസ്ലാമോഫോബിയ, വെള്ളക്കാരുടെ ആധിപത്യം (White supremacy) എന്ന് വിളിക്കാൻ അധികാരികൾ മടിക്കുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു. ഭീഷണിയുടെ യഥാർത്ഥ സ്വഭാവം പൊതുജനങ്ങളെ അറിയിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും സെനറ്റർ കുറ്റപ്പെടുത്തി.
വർഷങ്ങൾ നീണ്ട നിസ്സംഗത
കുറ്റവാളിയെ കണ്ടെത്താനുള്ള പൊലീസിന്റെ ഇപ്പോഴത്തെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇത്രയും വർഷം ഈ വ്യക്തിക്ക് എങ്ങനെ സ്വതന്ത്രമായി ഈ പ്രവൃത്തി തുടരാനായെന്ന വലിയ ചോദ്യം ബാക്കിയാണെന്ന് തോർപ്പ് ചൂണ്ടിക്കാട്ടി. തനിക്കെതിരെയുള്ള ഭീഷണിക്കത്തുകൾ രണ്ട് വർഷത്തോളം ദേശീയ ഭീഷണി ഡാറ്റാബേസിൽ (National Threat Database) ഉണ്ടായിരുന്നിട്ടും തന്നെ അറിയിക്കാതിരുന്നതിന്റെ കാരണവും അവർ ചോദിച്ചു.
ആദ്യകാലത്ത് തന്നെ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നെങ്കിൽ ഇത്രയും നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും, വംശീയ വിദ്വേഷം വളർത്തുന്ന ഇത്തരം പ്രവർത്തികളെ ഗൗരവമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം ഭീഷണികളുടെ യഥാർത്ഥ സ്വഭാവം സത്യസന്ധമായി തുറന്നുപറയുന്നതിൽ നിന്നാണ് ഇതിനുള്ള പരിഹാരം ആരംഭിക്കേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു.
News by