ഖാർഗ് ദ്വീപ് ആക്രമണം : കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഇറാൻ; തെളിവ് നിരത്തി അമേരിക്ക(വീഡിയോ)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളിൽ അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) നടത്തിയ വൻ വ്യോമാക്രമണം ആഗോള ഊർജ്ജ വിപണിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
ഇറാന്റെ ‘ക്രൗൺ ജൂവൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപിലാണ് അമേരിക്ക വൻതോതിലുള്ള ‘പ്രിസിഷൻ എയർ സ്ട്രൈക്ക്’ (കൃത്യതയാർന്ന വ്യോമാക്രമണം) നടത്തിയത്. ഇറാന്റെ മിസൈൽ ബങ്കറുകൾ, നാവികസേനയുടെ മൈൻ കേന്ദ്രങ്ങൾ, എയർ ഡിഫൻസ് സിസ്റ്റങ്ങൾ തുടങ്ങി 90-ലധികം സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം പൂർണ്ണമായും തകർത്തു.
BIG NEWS 🚨
US has launched heavy strikes on Kharg Island, Iran’s most critical oil export hub…. See more pic.twitter.com/OB2O8RvNpQ
— USA ARMY COMMENTARY (@ARMYofUSA) March 14, 2026
എന്നാൽ, ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഓയിൽ ടെർമിനലുകളെ അമേരിക്ക ബോധപൂർവ്വം ആക്രമണത്തിൽ നിന്ന് ഒഴിവാക്കി. ആഗോള ഊർജ്ജ വിപണിയിലുണ്ടാകാനിടയുള്ള വൻ തകർച്ച ഒഴിവാക്കാനും, ഒരു ‘മര്യാദയുടെ’ (decency) പേരിലുമാണ് എണ്ണ കേന്ദ്രങ്ങളെ ഒഴിവാക്കിയതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ (Truth Social) വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിങ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
Last night, U.S. forces executed a large-scale precision strike on Kharg Island, Iran. The strike destroyed naval mine storage facilities, missile storage bunkers, and multiple other military sites. U.S. forces successfully struck more than 90 Iranian military targets on Kharg… pic.twitter.com/2X1glD4Flt
— U.S. Central Command (@CENTCOM) March 14, 2026
ഇറാന്റെ പ്രതികരണവും ട്രംപിന്റെ മുന്നറിയിപ്പും
ഖാർഗ് ദ്വീപിലെ തങ്ങളുടെ എണ്ണ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കുന്നുണ്ടെങ്കിലും, കടുത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ (IRGC) ഭീഷണി. യു.എ.ഇ-യിലുള്ള അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതത്തിന് ഇറാൻ എന്തെങ്കിലും തടസ്സം സൃഷ്ടിച്ചാൽ, അവരുടെ എണ്ണ വ്യവസായം പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് ട്രംപ് തിരിച്ചടിച്ചിരിക്കുന്നത്.
എന്നാൽ, ആക്രമണം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോൾ പുതിയ സ്ട്രൈക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സ്ഥിതിഗതികൾ ശാന്തമല്ല. ലോകത്തിലെ 20% എണ്ണ ഗതാഗതം നടക്കുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയാൽ എണ്ണവില ബാരലിന് 120 ഡോളർ കടക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.