ബ്രിസ്ബേൻ മസ്ജിദിൽ ആക്രമണ ഭീഷണി
ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലുള്ള മസ്ജിദിൽ നടന്ന അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. ഞായറാഴ്ച രാവിലെ പള്ളിക്കുള്ളിൽ പ്രാർത്ഥനയ്ക്കെത്തിയവർക്ക് നേരെയാണ് ഒരു 33-കാരൻ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്. Brisbane mosque threat news ഇപ്പോൾ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? എന്തിനാണ് യുവാവ് ഇത്തരമൊരു ആക്രമണത്തിന് മുതിർന്നത്? കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.
ബ്രിസ്ബേൻ മസ്ജിദിലെ ഞെട്ടിക്കുന്ന സംഭവം
ബ്രിസ്ബേനിലെ ബാൾഡ് ഹിൽസ് പ്രദേശത്തുള്ള മസ്ജിദ് തഖ്വായിൽ ഞായറാഴ്ച രാവിലെ 10:45 ഓടെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികൾക്ക് നേരെ ഒരു യുവാവ് ഭീഷണി മുഴക്കുകയായിരുന്നു. തന്റെ കാറിൽ എകെ-47 (AK-47) തോക്കുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പരിഭ്രാന്തി സൃഷ്ടിച്ചത്. ഭയന്നുപോയ വിശ്വാസികൾ ഇയാളെ പിന്തുടർന്ന് പള്ളിയിൽ നിന്ന് പുറത്താക്കി. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ആർക്കും ശാരീരികമായി പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
33-കാരനെതിരെ പോലീസ് കേസ്
സംഭവത്തിൽ മിഷൽടൺ സ്വദേശിയായ 33 വയസ്സുകാരനെ ക്വീൻസ്ലാൻഡ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആരാധനാലയത്തിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചതിനും, പൊതുശല്യം സൃഷ്ടിച്ചതിനുമാണ് ഇയാൾക്കെതിരെ നിലവിൽ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിയെ മേയ് 22-ന് ബ്രിസ്ബേൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കമ്മ്യൂണിറ്റിയുടെ ആശങ്കയും പ്രതികരണങ്ങളും
മുസ്ലിം കമ്മ്യൂണിറ്റിയെ ഈ സംഭവം വലിയ രീതിയിൽ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മസ്ജിദിന് നേരെ നടക്കുന്ന നാലാമത്തെ അതിക്രമമാണിതെന്ന് മസ്ജിദ് തഖ്വാ ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ മസ്ജിദിന്റെ മതിലിൽ നാസി ചിഹ്നങ്ങൾ ഉൾപ്പെടെയുള്ള വിദ്വേഷ ഗ്രാഫിറ്റികൾ വരച്ച സംഭവവും ഇതിന് മുൻപ് നടന്നിരുന്നു.
ഓസ്ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിൽ ഈ സംഭവത്തെ ശക്തമായി അപലപിച്ചു. പൊലീസിന്റെ വേഗത്തിലുള്ള ഇടപെടലിനെ അഭിനന്ദിച്ച കൗൺസിൽ, ഈ കുറ്റകൃത്യത്തെ ഒരു ‘ഹേറ്റ് ക്രൈം’ (Hate crime) ആയി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ സമാധാനത്തിന്റെ ഇടങ്ങളായി തുടരണമെന്ന് ലേബർ എംപി ബിസ്മ അസിഫും പ്രതികരിച്ചു.
Video credit : 9 News
News by
Sajin Thiruvallam
News Editor

News Editor