Adelaide, Australia       മലയാളം

ജലാശയത്തിൽ മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

admin February 9, 2026
ജലാശയത്തിൽ മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

ബ്രിസ്ബെയ്ൻ: കഴിഞ്ഞ ദിവസം ബ്രിസ്ബെയ്‌നിലെ പ്രശസ്തമായ എനോഗെറ ജലാശയത്തിൽ (Enoggera Reservoir) സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്വീൻസ്‌ലാൻഡ് പൊലീസ്. മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ, അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ  ഞായറാഴ്ച ഉച്ചയ്ക്ക് 1.35-ഓടെയാണ് ജലാശയത്തിൽ മൃതദേഹം കാണപ്പെട്ടത്. അവധി ദിവസമായതിനാൽ സന്ദർശകർ ഏറെയുണ്ടായിരുന്ന സമയത്താണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മരണം സംശയാസ്പദമാണോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ‘സഡൻ ഡെത്ത്’ (Sudden death) എന്ന നിലയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മരിച്ചയാളുടെ വ്യക്തിവിവരങ്ങൾ ലഭ്യമാകാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇതിനാൽ, മൃതദേഹത്തിൽ കണ്ടെത്തിയ വസ്ത്രങ്ങളുടെയും ശാരീരിക ലക്ഷണങ്ങളുടെയും വിശദാംശങ്ങൾ പൊലീസ് ഇന്ന് (തിങ്കളാഴ്ച) പുറത്തുവിട്ടു.

തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ:

പ്രായം: ഏകദേശം 30-നും 40-നും ഇടയിൽ.

ശരീരപ്രകൃതി: വെളുത്ത നിറം (Fair complexion), തവിട്ട് നിറമുള്ള മുടി, അധികം വണ്ണമില്ലാത്ത ചെറിയ ശരീര പ്രകൃതം.

ധരിച്ചിരുന്ന വസ്ത്രങ്ങൾ: 

കറുത്ത നിറത്തിലുള്ള ടൈറ്റ്‌സ് (Black tights).

വെള്ളയും കറുപ്പും വരകളുള്ള സ്‌പോർട്‌സ് ബ്രാ.

കറുത്ത സിംഗ്ലറ്റ് (Black singlet).

വെള്ള നിറത്തിലുള്ള ബട്ടൺ അപ്പ് ലോങ് സ്ലീവ് ഷർട്ട്.

കറുത്ത നൈക്കി ജോഗേഴ്സ് (Black Nike joggers).

സ്വർണ്ണ നിറത്തിലുള്ള ഹെയർ ക്ലിപ്പ്.

ബ്രിസ്ബെയ്‌നിലെ ജനപ്രിയ വിനോദസഞ്ചാര-നീന്തൽ കേന്ദ്രമാണ് എനോഗെറ റിസർവോയർ. വാരാന്ത്യത്തിൽ ഇവിടെയെത്തിയ ആരെങ്കിലും ഈ വസ്ത്രധാരണത്തിലുള്ള സ്ത്രീയെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലോ, അല്ലെങ്കിൽ ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഉണ്ടെങ്കിൽ ഉടൻ തന്നെ പോലീസ് ലിങ്ക് (Policelink) വഴിയോ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്‌സ് (Crime Stoppers) വഴിയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

 

admin
RELATED POST
0 COMMENTS

Leave a comment

Your email address will not be published. Required fields are marked *

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW