ഖമേനിയും പല ഭരണനേതൃത്വ വ്യക്തികളും കൊല്ലപ്പെട്ടന്ന് ; പേരുകൾ പുറത്തുവിട്ടു ഇസ്രായേൽ
ടെഹ്റാൻ/ജെറുസലേം: ഫെബ്രുവരി 28-ന് ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് (Supreme Leader) ആയത്തുള്ള അലി ഖമേനിയും മറ്റ് പ്രധാന വ്യക്തികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇസ്രായേൽ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് The Wall Street Journal ന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിന് ശേഷം ഇറാന്റെ ഭരണനേതൃത്വത്തിലെ പല പ്രധാന വ്യക്തികൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ ആക്രമണം ഇറാന്റെ ഭരണസംവിധാനത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.
ഖമേനി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ ലോകത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ സേനയും ഇത് ഔദ്യോഗികമായി ശരിവെക്കുന്നത്.
എന്നാൽ, തങ്ങളുടെ പരമോന്നത നേതാവ് മരിച്ചുവെന്ന വാർത്ത ഇറാൻ ഭരണകൂടം ഇപ്പോഴും ശക്തമായി നിഷേധിക്കുകയാണ്. ഖമേനി ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണെന്നും, അവരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നുമാണ് ഇറാൻ ഔദ്യോഗികമായി നൽകുന്ന വിശദീകരണം.